Monday, January 10, 2011

ബ്ലൂ പ്രിന്റ്

എടവപ്പാതിത്തലേന്ന് സന്ധ്യയ്ക്ക്

നീലമേഘത്തെ ചുരുട്ടിയ കുഴലുമായ്

മരപ്പാലത്തിലൂടെ പുഴ കടക്കുന്നു

തണുത്തകാറ്റുവന്നൂതുമ്പോൾ

ചുരുളഴിയുന്നു കുഴൽ

കൈവിരിച്ച് നിവരുന്നു

തപസ്സിനായെത്തുന്നവന്റെ ചിത്രം

എത്താനുണ്ട്

അലമുറയിട്ട് കരയുന്ന വാഴകൾ

കുഞ്ചന്റെ കൊട്ടത്തേങ്ങകൾ

കദളിപ്പഴങ്ങൾ

മുങ്ങിപ്പോവാനുണ്ട്

പുസ്തകക്കെട്ടിനുമേലേതിരനോക്കി

അക്കരപ്പച്ചയിലടുപ്പിച്ചപ്രേമം,

ഒരക്കോലേന്തിയ കടവുകാർവർണ്ണന്റെ

ഇപ്പോൾ കിട്ടിയ വാർത്തകൾ

കുടുങ്ങാനുണ്ട്

അഴിമുഖത്തിന്റെ കടിവായിലേയ്ക്ക് പുളയുന്ന

ഒരു തടിയൻ മലമ്പാമ്പ്

വേനലിന്റെ യാത്രകൾ പാടുന്ന പുല്ലുകൾ

മീനുകളാവാൻ വാലാട്ടി നിൽക്കുന്നു

കരാറുകാരൻ

ആണികളോരോന്നായ് പിഴുതെടുക്കുന്നു

കാലുകൾക്ക് പിന്നിൽ

“കറ” “കറ” കരയുന്ന

പാലമിപ്പോൾ

കാൽ പദങ്ങളൂന്നുന്ന

പഴയ ഹാർമോണിയം

2 comments:

  1. എത്ര സൂക്ഷ്മമീ ചിത്രങ്ങൾ!

    ReplyDelete
  2. I HAVE AN ENGINEERING POINT OF VIEW.INVESTIGATION CONSTRUCTION AND OPENING OF A BRIDGE, AND I WONDER HOW THE REMNANTS OF AN OLD BRIDGE TURNED TO A MUSICAL INSTRUMENT.AND A CLEAR PICTURE OF VANISHING OF A RIVER TO THE LAKE OR SEA.(ahzimukhathinte.....)."thapassinayethunnavn' is it one who have to presices over for inagural function? CONGRATS.

    ReplyDelete