Saturday, April 7, 2012

മതിൽ പ്പച്ച


അമ്പലക്കുളത്തിൽ മുങ്ങി
തമ്പുരാട്ടികൾ പോകവെ
തീണ്ടാപ്പാടകലം തീർക്കാൻ
നീങ്ങിനേൻ മതിലോരമായ്

അപ്പോഴെൻ വിരലിൽ തൊട്ടു
വെള്ളത്തണ്ടിൻ തണു
പച്ചപ്പന്നൽ വിടർത്തി
പുരാതനമാം മണം


മാറിപ്പോയ് എന്റെയുടൽ

മതിൽപറ്റിപ്പച്ചയായ്

മറഞ്ഞിരുന്നു അതിലെന്റെ
മനമൊരു പുൽ ച്ചാടിയായ്


അക്കൊല്ലം തീർത്തൂ ഞാനും

ഓണത്തിനുപൂക്കളം

അതിൽ വിടർന്നൊരു കേരളം

നിറഞ്ഞുമതിൽ പ്പച്ചയാൽ

എവിടെപ്പോയ് പൂക്കളൊക്കെ?

മൂത്തവർവന്ന് ചോദിച്ചു

മൂന്നാമത്തെ അടിയാണെന്നെ

അന്ന് വീഴ്ത്തിയതോർക്കുന്നു

ഇന്നുമെന്റെ മനസ്സിന്റെ
മുറ്റത്തുണ്ടൊരുപൂക്കളം
അതിലുണ്ടൊരു കേരളം
മതിൽ പ്പച്ചക്കേരളം

തെളിവെടുപ്പ്

തെളിവെടുപ്പിനായ്
അതി രാവിലെ പുറപ്പെട്ടു

ഇപ്പോൾ അടിവാരത്തെത്തി
ഒരു പച്ചക്കറി വാൻ താഴേക്കിറങ്ങി വരുന്നു
ഇഞ്ചി
മരിച്ചുപോയവരുടെ വിറങ്ങലിച്ച കൈവിരലുകളാണോ?
യാത്ര തുടരുന്നു
മേലേ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു
ഒൻപത് വളവുകൾ !