Monday, February 17, 2014

കരടി



പൂമധുനുകരുവാൻ പോയവരധികവും
റാണിയീച്ചയെത്തേടി തിരികെയെത്തുന്നില്ല
മധുരം നിറയേണ്ടോരറയിൽ നിറയുന്നു
വരണ്ടകാറ്റ്, വെയിൽ കിനിയും നിനവുകൾ
എങ്ങനെ വഴിതെറ്റി?
മൊബൈൽ ഫോൺ കണ്ടെത്തട്ടെ
ടാവറേതാണെന്നത് പറയാതിരിക്കില്ല
ടവറിൻ കിരണങ്ങൾ നടത്തും അവറ്റയെ
അറിയാതലഞ്ഞിടും വഴിയിൽ മരങ്ങളിൽ
കൊമ്പറ്റ് ചിറകറ്റ് പുൽകളിലിലകളിൽ
മൃതരായ് വീണടിയും അമൃതം നുണഞ്ഞവർ!
ആണിനും പെണ്ണിനുമിടയിൽ കിടക്കുന്നു

പുതപ്പും മൂടി മത്തൻ, തേൻ കള്ളൻ കരടി നീ.

2 comments:

  1. മല്ലന്റേം മാതേവന്റേം കഥേലെ കരടിയല്ലല്ലോ!!

    ReplyDelete
  2. കവിതയുടെ അലകും പിടിയും ഇടയ്ക്ക് മാറ്റുന്നത് രസകരമാണ്

    ReplyDelete